2 : 102 വചനം നല്‍കുന്ന സന്ദേശം എന്താണ് ?
بِسْمِ اللَّهِ
آلرَّحْمآنِرَّحِيمْ
സിഹ്റ് (ദുര്‍മന്ത്രവാദം
)ലൂടെ ചില കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന്‍ അഭിപ്രായപ്പെടുന്നവര്‍ വി : ഖുര്‍ആനിലെ
2 : 102 വചനത്തെ ആധാരമാക്കി
സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയുമെന്ന് ഈ വചനം പറയുന്നതായി വാദിക്കുന്നു .
ഈ വചനം പറയുന്നത് എന്താണ് ? എന്നതിനെ ,
എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് ?. ഈ വചനം സിഹ്റിന് ശക്തിയുണ്ടെന്നു പറയുന്നുവോ ?
അതോ , മറിച്ചാണോ പറയുന്നത് എന്നതിനെക്കുറിച്ച് നാം വ്യക്തമായി
മനസ്സിലാക്കേണ്ടതുണ്ട് .
ഇതിന്റെ ശരിയായ അര്‍ത്ഥത്തെ
മനസ്സിലാക്കുന്നതിനു മുമ്പ് 2 : 102 വചനത്തിന് ശൈഖ് മുഹമ്മദ് കാരകുന്ന് , ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി
എന്നിവര്‍ നല്‍കിയിട്ടുള്ള പരിഭാഷകളെ താഴെ കൊടുത്തിരിക്കുന്നു .
ശൈഖ് മുഹമ്മദ്
കാരകുന്നിന്റെ പരിഭാഷ
"സുലൈമാന്റെ ആധിപത്യത്തിനെതിരെ
പിശാചുക്കള്‍ പറഞ്ഞു പറത്തിയതൊക്കെയും അവര്‍ പിന്‍ പറ്റി . യഥാര്‍ത്ഥത്തില്‍
സുലൈമാന്‍ സത്യനിഷേധി ആയിട്ടില്ല . സത്യനിഷേധികളായത് ആ പിശാചുക്കളാണ് . അവര്‍
ജനങ്ങള്‍ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു . ബാബിലോണിയയിലെ ഹാറൂത് മാറൂത് എന്നീ
മലക്കുകള്‍ക്ക് ഇറക്കികൊടുത്തതിനെയും അവര്‍ പിന്‍പറ്റി . അവരിരുവരും അതാരേയും പഠിപ്പിചിരുന്നില്ല . 'ഞങ്ങളൊരു പരീക്ഷണം ,
അതിനാല്‍ നീ സത്യനിഷേധിയാകരുത് ' എന്ന് അറിയിച്ചു കൊണ്ടല്ലാതെ . അങ്ങിനെ ജനം
അവരിരുവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന വിദ്യ
പഠിച്ചുകൊണ്ടിരുന്നു . എന്നാല്‍ അള്ളാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക്
അതുപയോഗിച്ച് ആരേയും ദ്രോഹിക്കാനാവില്ല . തങ്ങള്‍ക്കു ദോഷകരവും ഒപ്പം
ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത് . ആ വിദ്യ
സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ
നന്നായറിയാം . അവര്‍ സ്വന്തത്തെ വിറ്റു വാങ്ങിയത് എത്ര ചീത്ത !
അവരതറിഞ്ഞിരുന്നെങ്കില്‍ !" .
വി : ഖുര്‍ആന്‍ ; 2 : 102
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി ,
കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവരുടെ പരിഭാഷ
"സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞു പരത്തി
കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു .സുലൈമാന്‍ നബി
ദൈവനിഷേധം കാണിച്ചിട്ടില്ല . എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചു
കൊടുത്തുകൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പ്പെട്ടത് . ബാബിലോണില്‍
ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ട് മാലാഖമാര്‍ക്ക് ലഭിച്ചതിനേയും (പറ്റി
പിശാചുക്കള്‍ പറഞ്ഞുണ്ടാക്കി കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു ). എന്നാല്‍ ഹാറൂത്തും മാറൂത്തും
ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും , ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു .
അതിനാല്‍ (ഇതുപയോഗിച്ച് ) ദൈവ നിഷേധത്തില്‍ ഏര്‍പ്പെടരുത് എന്ന് അവര്‍
പറഞ്ഞുകൊടുക്കാതിരുന്നില്ല . അങ്ങിനെ അവരില്‍നിന്ന്
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍
ജനങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു . എന്നാല്‍ അള്ളാഹുവിന്റെ അനുമതികൂടാതെ അതുകൊണ്ട്
യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യുവാന്‍ അവര്‍ക്ക് കഴിയില്ല
. അവര്‍ക്കുതന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ്
അവര്‍ പഠിച്ചുകൊണ്ടിരുന്നത് . അവര്‍ (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ
അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചു
കഴിഞ്ഞിട്ടുണ്ട് . അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്തതന്നെ .
അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ ! . വി :
ഖുര്‍ആന്‍ ; 2 :
102
ഈ രണ്ട് പരിഭാഷകളിലും അടിവരയിട്ട്
കാണിച്ചിട്ടുള്ള വാക്കുകളെ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് നമ്മള്‍ സൂക്ഷ്മമായി
വിശകലനം ചെയ്യേണ്ടത് .
ഈ രണ്ടു പരിഭാഷകളിലും പറഞ്ഞിട്ടുള്ളത്
എന്താണ് ?.
രണ്ടു മലക്കുകള്‍ ജനങ്ങള്‍ക്ക് സിഹ്റ്
(ആഭിചാരം) പഠിപ്പിച്ചു കൊടുക്കുവാനായി വന്നു .
അങ്ങിനെ പഠിപ്പിച്ചു കൊടുക്കുമ്പോള്‍
നിങ്ങള്‍ സിഹ്റ് പഠിക്കരുത് ! അങ്ങിനെ പഠിക്കുകയാണെങ്കില്‍ അത് ദൈവ
നിഷേധമായിരിക്കും എന്ന് പറയാതെ അവര്‍ ആര്‍ക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല .
ഈവിധം അവര്‍ മുന്നറിയിപ്പ് നല്‍കിയ
ശേഷവും സിഹ്റ് അഭ്യസിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ അവരില്‍നിന്നും
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുന്ന വിദ്യയെ
പഠിക്കുകയുണ്ടായി .
മുകളില്‍ കണ്ട രണ്ടു പരിഭാഷകളിലും സിഹ്റ്
പഠിക്കുവാന്‍ ആഗ്രഹിച്ചവര്‍ സിഹ്റിന്റെ ഒരു വിഭാഗമായ ഭാര്യക്കും ഭര്‍ത്താവിന്നും
ഇടയില്‍ പിളര്‍പ്പുണ്ടാക്കുന്നതിനെ പഠിക്കുകയുണ്ടായി എന്ന അര്‍ത്ഥം കിട്ടുന്നു .
സിഹ്റിനാല്‍
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുവാന്‍ കഴിയും എന്നതിന് ഇതു
തന്നെയാണ് തെളിവ് എന്നിവര്‍ പറയുന്നു .
സിഹ്റിന് ശക്തിയുണ്ടെന്നു വി : ഖുര്‍ആന്‍
തന്നെ പറയുന്നതുകൊണ്ട് ഞങ്ങള്‍ അതിനെ വിശ്വസിക്കുന്നു എന്നവര്‍ പറയുന്നു .
ഇങ്ങിനെ പരിഭാഷപ്പെടുത്തുന്നതിന്
വ്യാകരണപരമായി സാധ്യതയുണ്ട് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല .
ഇങ്ങിനെയല്ലാതെ മറ്റൊരു വിധത്തില്‍ അര്‍ത്ഥം നല്‍കുവാനും വ്യാകരണപരമായി
സാധ്യതയുണ്ടു എന്നുകൂടി മനസ്സിലാക്കണം .
രണ്ടുവിധത്തില്‍ വ്യാകരണപരമായി
പരിഭാഷപ്പെടുത്തുവാന്‍ സാധ്യതയുണ്ട് എന്ന കാരണത്താല്‍ നമുക്കിഷ്ടമുള്ള ഒരു
മാര്‍ഗ്ഗത്തെ തിരഞ്ഞെടുക്കുവാന്‍ കഴിയുകയില്ല . രണ്ടുവിധത്തിലുള്ള പരിഭാഷകളില്‍
ഒന്ന് ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരായും , മറ്റൊരു പരിഭാഷ ഇസ്ലാമിന്റെ
മൂലസിദ്ധാന്തങ്ങള്‍ക്ക് എതിരല്ലാത്ത വിധത്തിലുമാണ് കാണുന്നതെങ്കില്‍ ഇസ്ലാമിന്റെ
അടിസ്ഥാനതത്വങ്ങള്‍ക്ക് മാറ്റമല്ലാത്ത പരിഭാഷയെ തന്നെയാണ് നാം അംഗീകരിക്കേണ്ടത് .
മുകളില്‍ കൊടുത്തിട്ടുള്ള രണ്ടു
പരിഭാഷകളും വ്യാകരണപരമായി ശരിയാണെങ്കിലും ഇസ്ലാമിന്റെ മൂലസിദ്ധാന്തങ്ങളെ
തകര്‍ക്കുന്ന വിധത്തിലാണ് നിലകൊള്ളുന്നത് .
സിഹ്റിലൂടെ ഭാര്യാഭാര്‍ത്താക്കന്മാരെ
തമ്മില്‍ വേര്പെടുത്താം എന്ന അഭിപ്രായമാണ് മുകളില്‍ കണ്ട പരിഭാഷകളില്‍ നിന്നും
നമുക്ക് കിട്ടുന്നത് .
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍
പരദൂഷണം പറഞ്ഞ് വഴക്കുണ്ടാക്കി അവരെ തമ്മില്‍ തെറ്റിക്കുന്നത് പാപമായ
പ്രവര്‍ത്തിയാണ് . സിഹ്റിലൂടെ ഇത് ചെയ്യുവാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ സിഹ്റ്
ചെയ്യുന്നവന്‍ അള്ളാഹുവിനെ പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവനാണ്
എന്നായിതീരുന്നു .
ഭാര്യാ , ഭര്‍ത്താവ് രണ്ടുപേരെയും
മന്ത്രവാദത്തിലൂടെ വേര്‍പെടുത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് ദൈവ
നിഷേധമായിതീരും . ഇക്കാരണം കൊണ്ട് ഈ പരിഭാഷ തെറ്റാണെന്ന് വരുന്നു .
സിഹ്റിനാല്‍ സത്യത്തില്‍
ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്നാണെങ്കില്‍ വി :ഖുര്‍ആനിലെ 10 : 77 വചനത്തിന് ഇത് വിരുദ്ധമായിരിക്കുന്നു .
മൂസാനബി അത്ഭുതങ്ങള്‍ ചെയ്തുകാണിച്ചപ്പോള്‍ അതിനെ സിഹ്റെന്നു സത്യനിഷേധികള്‍
പറയുകയുണ്ടായി . അതിനെ നിഷേധിച്ച് മൂസാനബി ഈവിധം പറഞ്ഞു : "സത്യം നിങ്ങളുടെ
പക്കല്‍ വന്നിട്ടുള്ളപ്പോള്‍ അതിനെ സിഹ്റെന്നു പറയുന്നുവോ ? . ജാലവിദ്യക്കാര്‍
വിജയം വരിക്കുകയില്ല " എന്ന് മൂസാ പറഞ്ഞു . വി : ഖുര്‍ആന്‍ ; 10 : 77
സിഹ്റ് എന്നത് സത്യമല്ല . അത് നുണയാണ് .
എന്നാല്‍ ഞാന്‍ കൊണ്ടുവന്നതാണ് അത്ഭുതം . ഇതിനെ എങ്ങിനെ നിങ്ങള്‍ സിഹ്റ്
(മാന്ത്രികവിദ്യ ) എന്നുപറയും ? എന്ന് മൂസാനബി ചോദിക്കുന്നു .
ഇസ്ലാമിന്റെ വീക്ഷണത്തില്‍ സിഹ്റ്
എന്നാല്‍ കണ്‍കെട്ടുവിദ്യ (തന്ത്രം)യല്ലാതെ അതില്‍ ഒട്ടുംതന്നെ വാസ്തവമില്ല എന്ന്
മൂസാനബിയിലൂടെ അള്ളാഹു വ്യക്തമാക്കി കഴിഞ്ഞു . മാന്ത്രികവിദ്യക്കാരന്‍
വിജയിക്കുകയില്ല എന്ന് ഈ വചനം പറയുന്നു . ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍
പിളര്‍പ്പുണ്ടാക്കുന്നതില്‍ ഇവര്‍ വിജയിക്കുമെന്ന് ഈ പരിഭാഷകള്‍ പറയുന്നു .
10 : 77 വചനത്തിന്റെ വിശദീകരണത്തിന് വിപരീതമായി മുകളില്‍ കണ്ട പരിഭാഷകള്‍
നിലകൊള്ളുന്നു . 10 : 77 വചനം
സിഹ്റ് എന്നത് നുണയാണെന്ന് വ്യക്തമാക്കുമ്പോള്‍ ഈ പരിഭാഷകള്‍ അതിനെ സത്യമാണെന്ന്
ഉറപ്പിക്കുന്നതുകൊണ്ട് ഈ പരിഭാഷകള്‍ ശരിയല്ല .
മാത്രമല്ല , ഈ പരിഭാഷകള്‍ 7 : 116 വചനത്തെയും നിഷേധിക്കുന്നു .
"നിങ്ങള്‍ തന്നെ എറിഞ്ഞുകൊള്ളുക
" എന്ന് മൂസാ പറഞ്ഞു . അവര്‍ (തങ്ങളുടെ വിദ്യകളെ ) എറിഞ്ഞപ്പോള്‍ ജനങ്ങളുടെ
കണ്ണുകളെ വശപ്പെടുത്തുകയായിരുന്നു . ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയും ചെയ്തു .
ഏറ്റവുംവലിയ സിഹ്റിനെയാണ് അവര്‍ ചെയ്തു കാണിച്ചത് " വി : ഖുര്‍ആന്‍ ; 7 : 116
രാജ്യത്തുള്ള പ്രഗല്‍ഭരായ മന്ത്രവാദികളെ
മൂസാനബിക്കെതിരായി ഫിര്‍ഔന്‍ കൊണ്ടുവന്നു . അവര്‍ മത്സരത്തിനിടയ്ക്ക് ചെയ്തു
കാണിച്ചത് ഏറ്റവുംവലിയ സിഹ്റ് എന്ന് ഈ വചനം പറയുന്നു . ഏറ്റവുംവലിയ മന്ത്രവാദികള്‍
ഏറ്റവുംവലിയ മാന്ത്രികവിദ്യയെ ചെയ്ത്കാണിച്ചു എന്ന് പറയുന്ന ഈ വചനം ജനങ്ങളുടെ
കണ്ണുകളെ വശപ്പെടുത്തുകയുണ്ടായി എന്ന് പറയുന്നു .
ഏറ്റവുംവലിയ മാന്ത്രികവിദ്യയിലൂടെ
ഒരുമാറ്റത്തെയും അവര്‍ ചെയ്യുകയുണ്ടായില്ല . മറിച്ച് , കണ്‍കെട്ടു വിദ്യയെ
തന്നെയാണ് അവര്‍ ചെയ്തത് . അതായത് ജനങ്ങളുടെ ശ്രദ്ധയെ കബളിപ്പിച്ച്
യഥാര്‍ത്തത്തില്‍ അവര്‍ മായാജാലം ചെയ്തതായി കാണിക്കുന്നത് തന്നെയാണ്
കണ്‍കെട്ടുവിദ്യ .
ഏറ്റവുംവലിയ മന്ത്രവാദികള്‍ ചെയ്യുന്ന
ഏറ്റവുംവലിയ സിഹ്റ് കണ്ണുകളെ കബളിപ്പിക്കുന്നത് തന്നെയാണ് എന്ന് ഈ വചനത്തില്‍
അള്ളാഹു വ്യക്തമാക്കി തരുമ്പോള്‍ , അതിനെതിരായി മന്ത്രവാദത്തിലൂടെ
ഭാര്യാഭാര്‍ത്താക്കന്മാരെ വേര്‍പെടുത്താമെന്നു ഈ പരിഭാഷ വ്യക്തമാക്കുന്നത് കൊണ്ട്
ഈ പരിഭാഷ തെറ്റാണെന്ന് നാം പറയുന്നു .
വീണ്ടും , 7 :
118- 120 വചനങ്ങള്‍ക്കും ഈ പരിഭാഷ എതിരായിരിക്കുന്നു .
7 : 118 സത്യം നിലനിന്നു . അവര്‍ ചെയ്തു കൊണ്ടിരുന്നതൊക്കെയും പാഴാവുകയും ചെയ്തു .
7 : 119 അവിടെ അവര്‍ പരാജിതരാക്കപ്പെട്ടു . നിന്ദ്യരാവുകയും ചെയ്തു .
7 : 120 മന്ത്രവാദികള്‍ സജ്ദായിലേക്ക് വീണു .
മന്ത്രവാദികള്‍ യഥാര്‍ത്ഥത്തിലുള്ള
മാന്ത്രികവിദ്യ ചെയ്തു കാണിച്ചിരുന്നുവെങ്കില്‍ മൂസാനബിയുടെ പ്രവര്‍ത്തി
നമ്മുടേതിനെക്കാളും വലിയ മാന്ത്രികം എന്ന തീരുമാനത്തിലേക്ക് തന്നെയാവും എത്തി
ചേര്‍ന്നിട്ടുണ്ടാവുക . മൂസാനബിയെ ഏറ്റവുംവലിയ മാന്ത്രികന്‍ എന്ന്
തന്നെയായിരിക്കും അംഗീകരിച്ചിട്ടുണ്ടാവുക . എന്നാല്‍ , നടന്നതെന്താണ് ?.
ഇവര്‍ ചെയ്തുകാണിച്ചത് സാങ്കല്‍പ്പികമായ
തോന്നലാണ് . മാന്ത്രികത്തിലൂടെ ഇതുതന്നെയാണ് ചെയ്യുവാന്‍ കഴിയുക . എന്നാല്‍
മൂസാനബി ചെയ്തത് യതാര്‍ത്ഥത്തിലുള്ളത് . അതില്‍ തന്ത്രമോ , കാപട്യമോ
ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെയാണ് മന്ത്രവാദികള്‍ തങ്ങളുടെ പരാജയത്തെ
അംഗീകരിച്ചതോടു കൂടി അള്ളാഹുവില്‍ വിശ്വസിച്ച് ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചതെന്ന്
ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു .
മന്ത്രവാദത്തിനു സത്യത്തില്‍ യാതൊരു
ശക്തിയുമില്ല എന്നത് മന്ത്രവാദികള്‍ക്ക് തന്നെയാണ് നന്നായിട്ടറിയുക . അതുകൊണ്ട്
തന്നെയാണ് തങ്ങള്‍ ചെയ്തുകാണിച്ച തന്ത്രം വേറെ , മൂസാനബി ചെയ്തു കാണിച്ച അത്ഭുതം
വേറെ എന്നു മനസ്സിലാക്കി മൂസാനബിയുടെ മാര്‍ഗ്ഗത്തിലേക്ക് വന്നത് .
സത്യം നിലനിന്നു , മന്ത്രവാദം (സിഹ്റ്)
പരാജയപ്പെട്ടു എന്നു പറഞ്ഞാല്‍ അതില്‍നിന്നും സിഹ്റ് എന്നത് സത്യമല്ല എന്ന്
വ്യക്തമായി മനസ്സിലാവുന്നു .
ഇതിനു വിപരീതമായി മുകളില്‍ കാണുന്ന
പരിഭാഷകള്‍ നിലകൊള്ളുന്നു .
മാത്രമല്ല ഈ പരിഭാഷ 20 : 66 വചനത്തിനും എതിരായിരിക്കുന്നു .
"ഇല്ല നിങ്ങള്‍തന്നെ എറിയുക"
എന്നവര്‍ പറഞ്ഞു . ഉടനെ അവരുടെ കയറുകളും , കൈവടികളും അവരുടെ മാന്ത്രികവിദ്യയാല്‍ ചീരുന്നതുപോലെ അവര്‍ക്ക് തോന്നുകയുണ്ടായി .
മന്ത്രവാദികള്‍ മാന്ത്രികവിദ്യ ചെയ്തപ്പോള്‍ എന്താണ് സംഭവിച്ചതെന്ന്
അള്ളാഹു വ്യക്തമാക്കിത്തരുന്നു . ചീരുകയുണ്ടായി എന്ന് പറയാതെ ചീരുന്നതുപോലുള്ള
തോന്നലുണ്ടാക്കി എന്ന്‍ അള്ളാഹു പറയുന്നു .
കയറുകള്‍ യഥാര്‍ത്ഥത്തില്‍ പാമ്പായി
മാറിയിരുന്നുവെങ്കില്‍ അള്ളാഹു അവ പാമ്പായി മാറി എന്നു പറഞ്ഞിട്ടുണ്ടാവും .
മൂസാനബി ചെയ്തുകാണിച്ച അത്ഭുതത്തെ കുറിച്ച് പറയുമ്പോള്‍ പാമ്പായിമാറി എന്നു
പറയുന്ന അള്ളാഹു , മന്ത്രവാദികള്‍ ചെയ്തുകാണിച്ചതിനെ കുറിച്ചു പറയുമ്പോള്‍
പാമ്പിനെ പോലുള്ള തോന്നലുണ്ടാക്കി എന്നു പറയുന്നു .
സിഹ്റ് എന്നാല്‍ ജാലവിദ്യ തന്നെയല്ലാതെ
മന്ത്രശക്തിയിലൂടെ ഭാര്യാഭാര്‍ത്താക്കന്മാരെ വേര്‍പിരിക്കുന്നതല്ല എന്ന് ഈ
വചനങ്ങള്‍ വ്യക്തമാക്കുന്നു .
ഈ പരിഭാഷ 20 : 69 വചനത്തിനും എതിരായിരിക്കുന്നു .
"നിന്റെ വലതുകയ്യിലുള്ളത്
നിലത്തിടുക ! അവര്‍ ചെയ്തതിനെ അത് വിഴുങ്ങിക്കൊള്ളും . അവര്‍ ചെയ്തിട്ടുള്ളത്
ജാലവിദ്യക്കാരുടെ തന്ത്രം മാത്രമാണ് . (മത്സരത്തിന്) വരുമ്പോള്‍ ജാലവിദ്യക്കാര്‍
വിജയം നേടുകയില്ല "
ആരെ ഏറ്റവുംവലിയ മന്ത്രവാദികള്‍
എന്ന് അള്ളാഹു പറഞ്ഞുവോ , അവര്‍ ചെയ്തതിനെ
കുറിച്ച് പറയുമ്പോള്‍ അവര്‍ ചെയ്തത് തന്ത്രം മാത്രമാണെന്ന് പറയുന്നു .
എന്നാല്‍ ഈ പരിഭാഷ മന്ത്രവാദത്താല്‍
ഭാര്യയേയും ഭര്‍ത്താവിനേയും വേര്‍പിരിക്കുവാന്‍ കഴിയും എന്ന് പറയുന്നു .
മാത്രമല്ല , മന്ത്രവാദി വിജയം നേടുകയില്ല
എന്ന് ഈവചനം പറയുന്നതിന് നേര്‍വിപരീതമായി മന്ത്രവാദി ഭാര്യയേയും ഭര്‍ത്താവിനേയും
തമ്മിലകറ്റുന്നതില്‍ വിജയം നേടുമെന്ന് ഈ പരിഭാഷ വ്യക്തമാക്കുന്നു . ആയതുകൊണ്ട് ഈ
പരിഭാഷ തീര്‍ച്ചയായും തെറ്റാണെന്ന് നമുക്ക് മനസ്സിലാക്കാം .
മേലും , 52 :
13-15 വചനങ്ങളിലൂടെ സിഹ്റിന്റെ അര്‍ത്ഥമെന്താണെന്ന് അള്ളാഹു
വ്യക്തമാക്കി തരുന്നു . ഈ വചനങ്ങളെയും ഈ പരിഭാഷകള്‍ വ്യക്തമായി നിഷേധിക്കുന്നു .
52 : 13 ആ ദിനത്തില്‍ എന്നേയ്ക്കുമായി അവരെ നരകത്തിലേക്ക് തള്ളപ്പെടും .
52 : 14 നിങ്ങള്‍ തള്ളിപ്പറഞ്ഞു കൊണ്ടിരുന്ന നരകം ഇതുതന്നെയാണ് .
52 : 15 ഇത് സിഹ്റാണോ ? അതല്ല (ഈ നരകത്തെ ) നിങ്ങള്‍ കാണുന്നില്ലെന്നാണോ ?.
സത്യനിഷേധികളെ നരകത്തിലേക്ക്
എറിയപ്പെടുമ്പോള്‍ ഇത് സിഹ്റാണോ ? നിങ്ങള്‍ കാണുന്നില്ലയോ എന്ന് അള്ളാഹു
ചോദിക്കുമെന്ന് ഈ വചനങ്ങള്‍ പറയുന്നു .
നിങ്ങളുടെ കണ്ണുകള്‍ക്കു മുമ്പില്‍
ദൃശ്യമാകുന്ന നരകം സാങ്കല്‍പ്പികമാണോ ? അതോ പൂര്‍ണ്ണ സത്യമോ ? എന്ന്
ചോദിക്കുന്നതിന്നു പകരമായി തന്നെയാണ് ഇത് സിഹ്റാണോ എന്ന് അള്ളാഹു ചോദിക്കുന്നത് .
സൂക്ഷിച്ചു നോക്കുക ഇത് യതാര്‍ത്ഥമാണെന്ന് കാണുവാന്‍ കഴിയും എന്നു പറയുന്നതിന്ന്
പകരമായി തന്നെയാണ് ഇതിനെ നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ ? എന്നു ചോദിക്കുന്നത് .
സത്യം എന്നതിന് എതിര്‍പദമായി സിഹ്റ് എന്ന
വാക്കിനെ അള്ളാഹു ഇവിടെ പ്രയോഗിച്ചിരിക്കുന്നു . എന്നാല്‍ ഈ പരിഭാഷകള്‍ പറയുന്നതോ
, സിഹ്റിനാല്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ വേര്‍പെടുത്തുവാന്‍ കഴിയും എന്നുപറഞ്ഞ്
സിഹ്റിനെ സത്യമാണെന്ന് ഉറപ്പിക്കുന്നു .
ഈ പരിഭാഷകള്‍ തെറ്റാണെന്ന് പറയുന്നതിന്
വിവേകപൂര്‍വ്വമായ കാരണങ്ങളുമുണ്ട് .
സിഹ്റ് അഭ്യസിക്കുകയാണെങ്കില്‍ നീ ദൈവ
നിഷേധിയായി തീരുമെന്ന് രണ്ടുപേരും മുന്നറിയിപ്പ് നല്‍കിയശേഷവും , ദൈവ നിഷേധിയായി
തീര്‍ന്നാലും വേണ്ടില്ല നങ്ങള്‍ക്ക് സിഹ്റ് പഠിപ്പിച്ചുതരൂ എന്ന് പറഞ്ഞ്
ഭാര്യക്കും ഭര്‍ത്താവിന്നും ഇടയില്‍ പിളര്‍പ്പുണ്ടാക്കുന്നതിനെ അവര്‍
അഭ്യസിക്കുകയുണ്ടായി എന്ന് ഈ പരിഭാഷകള്‍ പറയുന്നു .
സിഹ്റ് അഭ്യസിച്ചാല്‍ നിങ്ങള്‍ ദൈവ
നിഷേധികളായി തീരും എന്ന മുന്നറിയിപ്പ് അവര്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള
ചലനത്തേയും ഏര്‍പ്പെടുത്തിയില്ല എങ്കില്‍ , ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍
പിളര്‍പ്പുണ്ടാക്കുന്ന വളരെ ചെറിയ സിഹ്റിനെ അവരെന്തിനു പഠിക്കണം ?.
ചെറിയ സിഹ്റ് പഠിച്ചാലും , വലിയ സിഹ്റ്
പഠിച്ചാലും കാഫിറായി തീരും എന്നുള്ളപ്പോള്‍ എന്തിനാണ് ചെറിയ കാര്യങ്ങള്‍
അഭ്യസിക്കുന്നത് ?.
സിഹ്റ് എന്നത് അതുണ്ട് എന്ന്
വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വളരെയധികം കാര്യങ്ങള്‍
ചെയ്യുവാന്‍ കഴിയുന്ന ഒരു കലയാണ് . ഞങ്ങള്‍ കാഫിറായിപ്പോയാലും വിരോധമില്ല എന്ന് കല്‍പ്പിച്ച് ഇറങ്ങിയവര്‍
അതിന്റെ എല്ലാവശങ്ങളെയും തന്നെയല്ലേ പഠിച്ചിരിക്കുവാന്‍ സാധ്യതയുള്ളൂ ?.
ഒരെണ്ണത്തെ മാത്രം , അതും വളരെ ചെറിയ
ഒന്നിനെ തിരഞ്ഞെടുത്ത് അവര്‍ പഠിക്കുമോ ?. ഒരെണ്ണം അഭ്യസിച്ചാലും ആയിരം
കാര്യങ്ങള്‍ അഭ്യസിച്ചാലും കാഫിറായിതീരും എന്നുള്ളപ്പോള്‍ എന്തുകൊണ്ടാണ് അവര്‍
മാന്ത്രികക്കലയിലെ എല്ലാ വശങ്ങളേയും പഠിക്കാതെപോയത് ?.
സമ്പത്തുണ്ടാക്കുവാനും , ജീവിതത്തില്‍
ഉന്നതി നേടുവാനും തന്നെയാണ് അവര്‍ മാന്ത്രികവിദ്യ പഠിക്കുവാന്‍ മുന്നോട്ടു
വന്നിട്ടുണ്ടാവുക . മാന്ത്രികവിദ്യയിലെ ഒരെണ്ണം മാത്രം പഠിക്കുകയാണെങ്കില്‍ വളരെ
കുറഞ്ഞ ആദായം നേടുവാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ . അതിലുള്ള കൂടുതല്‍ കാര്യങ്ങള്‍
പഠിക്കുകയാണെങ്കില്‍ അവര്‍ക്ക് വളരെയധികം ലാഭം നേടുവാന്‍ കഴിയുമായിരുന്നില്ലേ ?.
ലോകത്ത് നേടുവാന്‍ കഴിയാവുന്ന
ആദായങ്ങല്‍ക്കായി കാഫിറായി തീരുന്നതിനെ കുറിച്ചുപോലും ഉത്കണ്ഠപ്പെടാത്തവര്‍
എല്ലാവിധ മാന്ത്രികവിദ്യകളെയുമല്ലേ പഠിച്ചിട്ടുണ്ടാവുക എന്ന് ചിന്തിക്കുമ്പോള്‍ ഈ
പരിഭാഷകളില്‍ അഭിപ്രായ വ്യത്യാസമുള്ളത് വ്യക്തമാവുന്നു .
അതുകൊണ്ട് , പരിശുദ്ധ ഖുര്‍ആനിലെ മറ്റു
വചനങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിധത്തിലും , ഇസ്ലാമിന്റെ അടിസ്ഥാന
സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിധത്തിലും 2 : 102 വചനത്തിന് അര്‍ത്ഥം നല്‍കേണ്ടതുണ്ട് .
അതുകൊണ്ടു തന്നെയാണ് താഴെക്കാണുന്ന
വിധത്തില്‍ നാം ഇതിനെ പരിഭാഷപ്പെടുത്തിയിട്ടുള്ളത് .
"സുലൈമാന്റെ ആധിപത്യത്തില്‍
പിശാചുക്കള്‍ പറഞ്ഞതിനെ ഇവര്‍ പിന്‍പറ്റി . സുലൈമാന്‍ (ഏകദൈവത്തെ) നിഷേധിച്ചിട്ടില്ല . (ജിബ്രീല്‍ , മീഖായേല്‍
എന്ന) ആ രണ്ടു മലക്കുകള്‍ക്കും
(സിഹ്റ് ) വഴങ്ങപ്പെട്ടിരുന്നില്ല . ബാബില്‍ നഗരത്തില്‍ സിഹ്റിനെ ജനങ്ങള്‍ക്ക്
പഠിപ്പിച്ചുകൊടുത്ത ഹാറൂത് മാറൂത് എന്ന പിശാചുക്കള്‍ തന്നെയാണ് നിഷേധിച്ചത് .
'ഞങ്ങള്‍ പരീക്ഷണമായിരിക്കുന്നു . അതുകൊണ്ട് (ഇതിനെ അഭ്യസിച്ച് ദൈവത്തെ) നീ നിഷേധിച്ചു പോകരുത് ' എന്ന് പറയാതെ അവര്‍
രണ്ടുപേരും ആര്‍ക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല . അതുകൊണ്ട് , എതിലൂടെയാണോ
ഭാര്യക്കും ഭര്‍ത്താവിന്നും ഇടയില്‍ പിളര്‍പ്പുണ്ടാക്കുവാന്‍ കഴിയുമോ ആ ഒന്നിനെ
അവര്‍ രണ്ടുപേരില്‍ നിന്നും അവര്‍ പഠിക്കുകയുണ്ടായി . അള്ളാഹുവിന്റെ
അനുവാദമില്ലാതെ അതിലൂടെ ആര്‍ക്കും എന്തൊരു ദ്രോഹവും അവരെകൊണ്ടും ചെയ്യുവാന്‍
കഴിയുകയില്ല . തങ്ങള്‍ക്കു ദോഷകരമായതിനേയും , ഒരു ഉപകാരവുമില്ലാത്തതിനെയും അവര്‍
പഠിക്കുകയുണ്ടായി . "ഇതിനെ വിലയ്ക്ക് വാങ്ങിയവര്‍ക്ക് പരലോകത്ത് യാതൊരു
നന്മയും ഇല്ല" എന്നതിനെ
തീര്‍ച്ചയായും അവര്‍ അറിഞ്ഞു വെച്ചിട്ടുണ്ട് . തങ്ങളെ എന്തിനായി വിറ്റുവോ അത് വളരെ
ചീത്തയാണ് . അവര്‍ അതറിഞ്ഞിരിക്കെണ്ടതല്ലേ?."
സിഹ്റിലൂടെ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും
എന്ന് വാദിക്കുന്നവര്‍ ഈ വചനത്തെ (2 : 102)തങ്ങളുടെ പക്കലുള്ള ഏറ്റവുംവലിയ തെളിവായി മുന്നോട്ടു വെയ്ക്കുന്നു .
സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്ന് ഈ വചനം വ്യക്തമാക്കുന്നതായി അവര്‍
പറയുന്നു .
എന്നാല്‍ ഈ വചനത്തെ സൂക്ഷമമായി
പരിശോധിക്കുമ്പോള്‍ സിഹ്റിനാല്‍ ഒരു ദോഷവും ഉണ്ടാക്കുവാന്‍ കഴിയുകയില്ല എന്ന
അഭിപ്രായത്തെ തന്നെയാണ് ഈ വചനം പറയുന്നത് എന്ന് മനസ്സിലാക്കുവാന്‍ കഴിയും . എതിര്‍
അഭിപ്രായത്തിലുള്ളവര്‍ ഈ വചനത്തെ ശരിയായ വിധത്തില്‍ വിശകലനം ചെയ്യാത്ത കാരണത്താല്‍
തന്നെയാണ് സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്ന അഭിപ്രായത്തെ ഈ വചനം
നല്‍കുന്നതായി മനസ്സിലാക്കി വെച്ചിരിക്കുന്നത് .
ആയതുകൊണ്ട് ഇതിനെ കുറിച്ച് നമുക്ക്
വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട് . ഇതുതന്നെയാണ് ആ വചനം .
"സുലൈമാന്റെ ആധിപത്യത്തില്‍
പിശാചുക്കള്‍ പറഞ്ഞതിനെ ഇവെ പിന്‍പറ്റി . സുലൈമാന്‍ (ഏകദൈവത്തെ) നിഷേധിച്ചിട്ടില്ല . (ജിബ്രീല്‍ , മീഖായീല്‍
എന്ന) ആ രണ്ടു മലക്കുകള്‍ക്കും
(സിഹ്റ് ) വഴങ്ങപ്പെട്ടിരുന്നില്ല . ബാബില്‍ നഗരത്തില്‍ സിഹ്റിനെ ജനങ്ങള്‍ക്ക്
പഠിപ്പിച്ചുകൊടുത്ത ഹാറൂത് മാറൂത് എന്ന പിശാചുക്കള്‍ തന്നെയാണ് നിഷേധിച്ചത് .
'ഞങ്ങള്‍ പരീക്ഷണമായിരിക്കുന്നു . അതുകൊണ്ട് (ഇതിനെ അഭ്യസിച്ച് ദൈവത്തെ)നീ നിഷേധിച്ചു പോകരുത് ' എന്നു പറയാതെ അവര്‍
രണ്ടുപേരും ആര്‍ക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല . അതുകൊണ്ട് , ഭാര്യക്കും
ഭര്‍ത്താവിനുമിടയില്‍ പിളര്‍പ്പുണ്ടാക്കുവാന്‍ കഴിയുന്നതിനെ അവര്‍ രണ്ടുപേരില്‍
നിന്നും അവര്‍ പഠിക്കുകയുണ്ടായി . അള്ളാഹുവിന്റെ അനുവാദമില്ലാതെ അതിലൂടെ ആര്‍ക്കും
എന്തൊരു ദ്രോഹവും അവരെക്കൊണ്ടും ചെയ്യുവാന്‍ കഴിയുകയില്ല . തങ്ങള്‍ക്കു
ദോഷകരമായതിനേയും ഒരു ഉപകാരവും ഇല്ലാത്തതിനേയും അവര്‍ പഠിക്കുകയുണ്ടായി . 'ഇതിനെ
വിലയ്ക്ക് വാങ്ങിയവര്‍ക്ക് പരലോകത്ത് യാതൊരു നന്മയുമില്ല' എന്നതിനെ തീര്‍ച്ചയായും അവര്‍ അറിഞ്ഞു വെച്ചിട്ടുണ്ട് . തങ്ങളെ എന്തിനായി
വിറ്റുവോ അത് വളരെ ചീത്തയാണ് . അവര്‍ അതറിഞ്ഞിരിക്കെണ്ടതല്ലേ ?" . വി :
ഖുര്‍ആന്‍ ; 2 : 102
ഈ വചനത്തില്‍ പറഞ്ഞിട്ടുള്ള സന്ദേശം
എന്താണെന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം .
'സുലൈമാന്റെ ആധിപത്യത്തില്‍ പിശാചുക്കള്‍
പറഞ്ഞതിനെ ഇവര്‍ പിന്‍പറ്റി ' എന്ന വാചകം പറയുന്നതെന്താണ് ? . സിഹ്റ് എന്നത്
നല്ലവരാല്‍ അഭ്യസിച്ചു കൊടുക്കപ്പെട്ടിരുന്നില്ല . അത് പഠിപ്പിച്ചു കൊടുത്തവര്‍
സുലൈമാന്‍ നബിയുടെ കാലത്ത് ജീവിച്ചിരുന്ന ദുഷ്ടരായവര്‍ തന്നെയാണ് . ഇതുതന്നെയാണ്
മുകളിലുള്ള വാക്യം നല്‍കുന്ന ആശയം .
'സുലൈമാന്‍ (ഏകദൈവത്തെ ) നിഷേധിച്ചില്ല .
(ജിബ്രീല്‍ , മീഖയീല്‍ എന്ന) ആ രണ്ടു മലക്കുകള്‍ക്കും (സിഹ്റ്
)വഴങ്ങപ്പെട്ടിരുന്നില്ല ' എന്ന വാക്യം പറയുന്നതെന്താണ് ? . സുലൈമാന്‍ നബി സിഹ്റ്
പഠിപ്പിച്ചു കൊടുത്തിരുന്നതായി ജൂതന്മാര്‍ പറയുന്നത് തെറ്റാണ് . അവര്‍ സിഹ്റ്
പഠിപ്പിച്ചു കൊടുത്തിരുന്നില്ല . അവര്‍ സിഹ്റ് പഠിപ്പിച്ചു
കൊടുത്തിരുന്നുവെങ്കില്‍ അതിന്റെ കാരണത്താല്‍ അവര്‍ കാഫിറായി മാറിയിട്ടുണ്ടാവും .
അവര്‍ സിഹ്റ് പഠിപ്പിച്ചു കൊടുത്തിരുന്നുമില്ല , കാഫിറായി തീരുകയും ചെയ്തില്ല .
അതുപോലെതന്നെ സിഹ്റിനെ മലക്കുകള്‍ പഠിപ്പിച്ചു കൊടുത്തതായി ജൂതന്മാര്‍
വിശ്വസിച്ചിരുന്നു എന്നും , ആ വിശ്വാസം തെറ്റാണെന്നും ഇവിടെ പറയപ്പെട്ടിരിക്കുന്നു
. അതായത് സിഹ്റ് പഠിക്കുന്നത് ദൈവനിഷേധമാകും -കുഫ്റാകും . ഇതിനെ സുലൈമാന്‍ നബിയും
ചെയ്യുകയുണ്ടാവില്ല , മലക്കുകളും ചെയ്യുകയുണ്ടാവില്ല .
'ബാബില്‍ നഗരത്തില്‍ സിഹ്റിനെ
ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഹാറൂത് മാറൂത് എന്ന പിശാചുക്കള്‍ തന്നെയാണ്
നിഷേധിച്ചത് ' എന്ന വാക്യം പറയുന്നതെന്താണ് ? . ഹാറൂത് മാറൂത് എന്ന പിശാചുക്കള്‍
തന്നെയാണ് സിഹ്റിനെ പഠിപ്പിച്ചു കൊടുത്തത് . ഇതിന്റെ കാരണത്താല്‍ അവര്‍ ദൈവ
നിഷേധികളായി - കാഫിറുകളായിതീര്‍ന്നു .
'ഞങ്ങള്‍ പരീക്ഷണമായിരിക്കുന്നു .
അതുകൊണ്ട് (ഇതിനെ അഭ്യസിച്ച് ദൈവത്തെ )നീ
നിഷേധിച്ചു പോകരുത് എന്ന് പറയാതെ അവര്‍ രണ്ടുപേരും ആര്‍ക്കും പഠിപ്പിച്ചു
കൊടുത്തിരുന്നില്ല ' എന്ന വാക്യം പറയുന്നതെന്താണ് ? . കാഫിറുകളായി മാറിപ്പോയ
ഹാറൂത് മാറൂത് എന്ന ശൈത്വാന്മാര്‍ (പിശാചുക്കള്‍ ) സിഹ്റ് പഠിപ്പിച്ചു
കൊടുക്കുന്നതിന്നു മുമ്പ് പഠിക്കുവാനായി മുന്നോട്ടു വരുന്ന ഓരോ ആള്‍ക്കും മറക്കാതെ
ഒരു മുന്നറിയിപ്പ് നല്‍കുമായിരുന്നു . തങ്ങള്‍ സിഹ്റ് പഠിച്ചതുകൊണ്ട് കാഫിറായി -
ദൈവ നിഷേധികളായി നിങ്ങള്‍ക്കു മുമ്പില്‍ പരീക്ഷണമായി നില്‍ക്കുന്നു . അതുകൊണ്ട് ,
നിങ്ങളും ഇത് അഭ്യസിച്ച് കാഫിറായി മാറിപ്പോകരുത് എന്നതുതന്നെയാണ് ആ മുന്നറിയിപ്പ്
. അവര്‍ ഒരാള്‍ക്കും ഈ മുന്നറിയിപ്പ് നല്‍കാതിരുന്നിട്ടില്ല .
'അതുകൊണ്ട് , ഭാര്യക്കും
ഭര്‍ത്താവിനുമിടയില്‍ പിളര്‍പ്പുണ്ടാക്കുന്നതിനെ അവര്‍ രണ്ടുപേരില്‍ നിന്നും അവര്‍
അഭ്യസിക്കുകയുണ്ടായി ' എന്ന വാക്യം പറയുന്നതെന്താണ് ? . ഇവിടെ പരിശുദ്ധ ഖുര്‍ആന്റെ
അറബി മൂലത്തില്‍ 'സബബിയ' എന്ന് സൂചിപ്പിക്കുന്ന 'ഫ' എന്ന വാക്ക് സ്ഥാനം
പിടിച്ചിരിക്കുന്നു . അതായത് , ഈ വാക്കിന് ശേഷം പറപ്പെടുന്ന സംഭവം ഈ വാക്കിനു
മുന്നില്‍ പറഞ്ഞിട്ടുള്ള കാരണം കൊണ്ട് സംഭവിച്ചതാണ് എന്നതാണ് ഇതിന്റെ പൊരുള്‍ .
ഇതിനെക്കുറിക്കുവാന്‍ മലയാളത്തില്‍ അതുകൊണ്ട് , അല്ലെങ്കില്‍ അതിനാല്‍ എന്നീ
വാക്കുകളില്‍ സൂചിപ്പിക്കുന്നു .
ഉദാ :- 'ഈ മനുഷ്യന്‍ ചതിയനാണ് .
അതുകൊണ്ട് ഇവന് ഞാന്‍ കടം കൊടുക്കുകയില്ല ' എന്നു പറഞ്ഞാല്‍ അവന് കടം
കൊടുക്കാതിരിക്കുവാനുള്ള കാരണം അവന്‍ ചതിക്കുന്നവനാണ് എന്നതുകൊണ്ട് തന്നെയാണ് എന്ന
അര്‍ത്ഥം കിട്ടുന്നു .
അതുപോലെ തന്നെയാണ് ഈ വാക്യ ശ്രംഗല
നിലകൊള്ളുന്നത് .
ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍
വേര്പിരിവ് ഉണ്ടാക്കുന്നതിനെ അവര്‍ അഭ്യസിക്കുകയുണ്ടായി എന്നതും ഇതില്‍നിന്നും
മനസ്സിലാകുന്നു . നിങ്ങള്‍ , സിഹ്റ് പഠിച്ചാല്‍ കാഫിറായിപ്പോകും എന്ന
മുന്നറിയിപ്പ് തന്നെയാണ് ഇതിനു കാരണം എന്നും വ്യക്തമാവുന്നു .
സിഹ്റ് അഭ്യസിക്കുന്നത് കൊണ്ട് , തങ്ങളെ
കാഫിറാക്കി തീര്‍ക്കുന്ന സിഹ്റിനെ പഠിക്കാതെ അതല്ലാത്ത മറ്റൊന്നിനെ അവര്‍
അഭ്യസിക്കുകയുണ്ടായി എന്നത് 'അതുകൊണ്ട് ' എന്ന വാക്കില്‍ നിന്നും വ്യക്തമാവുന്നു .
കരാട്ടെ പഠിക്കുകയാണെങ്കില്‍ ഗുരുവിനെ
നമസ്ക്കരിക്കണം എന്ന് മുന്നറിയിപ്പ് നല്‍കി അവര്‍ കരാട്ടെ പഠിപ്പിച്ചു
കൊടുക്കുകയുണ്ടായി . 'അതുകൊണ്ട് ' ജനങ്ങള്‍ ഗുസ്തി പഠിക്കുകയുണ്ടായി എന്നു
പറയുന്നതായി വിചാരിക്കുക . കരാട്ടെ പഠിക്കുന്നതുകൊണ്ട് ഉണ്ടാവുന്ന ദോഷം എന്താണെന്ന് പറഞ്ഞ് താക്കീത്
നല്‍കിയ കാരണത്താല്‍ അവര്‍ കരാട്ടെ അല്ലാത്ത ഗുസ്തി അഭ്യസിക്കുകയുണ്ടായി . എന്ന
വിധത്തില്‍ തന്നെയാണ് മുകളില്‍ കണ്ട വാക്യം നിലകൊള്ളുന്നത് .
കരാട്ടെയുടെ ദോഷങ്ങളെ കുറിച്ച്
പറയുകയുണ്ടായി . അതുകൊണ്ട് കരാട്ടെ അഭ്യസിക്കുകയുണ്ടായി എന്ന് പറയുന്നത്
യോജിച്ചതായിരിക്കുകയില്ല . താക്കീത് നല്‍കിയ ശേഷം അതല്ലാത്ത മറ്റൊന്നിനെ
പഠിക്കുകയാണെങ്കില്‍ മാത്രമേ 'അതുകൊണ്ട്' എന്ന വാക്കിനെ ഉപയോഗപ്പെടുത്തുവാന്‍ കഴിയൂ .
പുകവലിക്കരുത് എന്ന് അച്ഛന്‍ താക്കീത്
നല്‍കി . 'അതുകൊണ്ട്' മകന്‍ ആ
ശീലത്തെ കൈവിടുകയുണ്ടായി എന്നു പറഞ്ഞാല്‍ അത് യോജിച്ചതായിരിക്കും .
പുകവലിക്കരുത് എന്ന് അച്ഛന്‍ താക്കീതു
നല്‍കി . അതുകൊണ്ട് മകന്‍ നന്നായി പുകവലിക്കുവാന്‍ തുടങ്ങി എന്നു പറയുന്നത്
യോജിക്കാത്ത ഒന്നാണ് .
ഈ വിശദീകരണത്തെ മനസ്സില്‍
നിര്‍ത്തിക്കൊണ്ട് മുകളില്‍ സൂചിപ്പിച്ച വാക്യത്തെ ശ്രദ്ധിക്കുക .
സിഹ്റിനാല്‍ ദോഷമുണ്ടാവും എന്ന്
രണ്ടുപേരും താക്കീതു നല്‍കുകയുണ്ടായി . അതുകൊണ്ട് ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍
വേര്‍പാടുണ്ടാക്കുന്ന വിദ്യയെ ജനങ്ങള്‍ പഠിക്കുകയുണ്ടായി എന്ന വാക്യത്തില്‍
നിന്നും ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക് വേര്‍പാടുണ്ടാക്കുന്ന വിദ്യ സിഹ്റില്‍
ഉള്പ്പെട്ടതല്ല . സിഹ്റല്ലാത്ത സിഹ്റിനെക്കാളും കുറഞ്ഞ ദോഷമുള്ള മറ്റൊന്നാണ് എന്ന്
നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും .
അള്ളാഹുവിന്റെ അനുവാദമില്ലാതെ അതുകൊണ്ട്
ആര്‍ക്കും ഒരുദോഷവും അവരെക്കൊണ്ടും ചെയ്യുവാന്‍ കഴിയുകയില്ല .
അള്ളാഹുവിന്റെ അനുവാദം ഉണ്ടെങ്കിലാല്ലാതെ
, അതിലൂടെ ഒരുദോഷവും ചെയ്യുവാന്‍ കഴിയുകയില്ല എന്നു പറയുന്നതില്‍ നിന്നും ,
അതിലൂടെ അള്ളാഹു അനുവദിച്ചാല്‍ ദോഷം ഏര്‍പ്പെടുത്തുവാന്‍ കഴിയും എന്ന്
മനസ്സിലാവുന്നു . അതുകൊണ്ട് സിഹ്റിലൂടെ ദോഷം ഏര്‍പ്പെടുത്തുവാന്‍ കഴിയും
എന്നതിന്ന് ഇത് ശക്തമായ ഒരു തെളിവായിരിക്കുന്നു എന്നവര്‍ വാദിക്കുന്നു .
അള്ളാഹു അനുവദിച്ചാല്‍ അതിലൂടെ
ദോഷമുണ്ടാവും എന്നത് ശരിതന്നെയാണ് . എന്നാല്‍ , അതിലൂടെ എന്നത് സിഹ്റിനെയല്ല
സൂചിപ്പിക്കുന്നത് എന്നകാര്യം അവര്‍ മനസ്സിലാക്കിയിട്ടില്ല .
അതിലൂടെ എന്നു പറയുമ്പോള്‍ ,
ഇതിനുമുന്‍പ് എന്താണോ പറഞ്ഞിട്ടുള്ളത് അതുമുഖേന എന്നു തന്നെയാണ്
അര്‍ത്ഥമാക്കേണ്ടത് . ഇതിനുമുന്‍പ് പറഞ്ഞിട്ടുള്ളത് എന്താണ് ? . സിഹ്റിനാല്‍
കാഫിറായി പോവുമെന്ന് ഭയന്ന് അതിനെ വേണ്ടെന്നു വച്ച് ഭാര്യാ
ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വേര്‍പാടുണ്ടാക്കുവാന്‍ കഴിയുന്ന വിദ്യയെ അവര്‍
പഠിക്കുകയുണ്ടായി എന്ന് പറയപ്പെട്ടിരിക്കുന്നു . അതിലൂടെ എന്ന വാക്ക് ഇതിനെ
തന്നെയാണ് സൂചിപ്പിക്കുന്നത് . സിഹ്റിനെയല്ല .
ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക്
വേര്‍പാടുണ്ടാക്കുന്ന വിദ്യയിലൂടെ അള്ളാഹുവിന്റെ അനുവാദമുണ്ടെങ്കില്‍ ദോഷം
ഏര്‍പ്പെടുത്തുവാന്‍ കഴിയും എന്നു തന്നെയാണ് ഈ വാക്യശ്രംഗല പറയുന്നത് . അല്ലാതെ ,
സിഹ്റിനാല്‍ ദോഷമുണ്ടാവുമെന്നു പറയുന്നില്ല .
തങ്ങള്‍ക്കു ദോഷം ചെയ്യുന്നതും , ഒരു
ഉപകാരവും ഇല്ലാത്തതിനേയുമാണ് അവര്‍ പഠിക്കുകയുണ്ടായത് . 'ഇതിനെ
വിലയ്ക്കുവാങ്ങിയവര്‍ക്ക് പരലോകത്ത് യാതൊരു നന്മയുമില്ല ' എന്നതിനെ തീര്‍ച്ചയായും
അവര്‍ അറിഞ്ഞു വെച്ചിട്ടുണ്ട് . തങ്ങളെ എന്തിനുവേണ്ടി വിറ്റുവോ അത് വളരെ
ചീത്തയാണ് . അവര്‍ അതറിഞ്ഞിരിക്കേണ്ടതല്ലേ ? .
ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍
പിളര്‍പ്പുണ്ടാക്കുന്ന വിദ്യകൊണ്ട് അള്ളാഹു അനുവദിച്ചാല്‍ മറ്റുള്ളവര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുവാന്‍ കഴിയും എന്നാലും , ഇതിനെ ചെയ്യുന്നവര്‍ക്ക് പരലോകത്ത്
ശിക്ഷതന്നെയാണ് കാത്തിരിക്കുന്നത് . ഇവര്‍ക്ക് ഇതുകൊണ്ട് യാതൊരുവിധ ഉപകാരവും
കിട്ടുകയില്ല എന്ന് ഈ വാക്യശ്രംഗല മുന്നറിയിപ്പ് നല്‍കുന്നു .
മൊത്തത്തില്‍ , ഈ വചനത്തെ സൂക്ഷ്മമായി
പരിശോദിക്കുമ്പോള്‍ , സിഹ്റല്ലാത്ത ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക്
വേര്‍പാടുണ്ടാക്കുന്ന വിദ്യയെതന്നെയാണ് ജനങ്ങള്‍ പഠിക്കുകയുണ്ടായത് എന്നും ,
അതിലൂടെ ചില ദോഷങ്ങള്‍ ഉണ്ടാവാമെന്നും അറിയുവാന്‍ കഴിയുന്നു .
സിഹ്റിലൂടെ ബാധിപ്പുണ്ടാക്കുവാന്‍
കഴിയുമെന്ന് ഇതില്‍ ഒട്ടും പറയുന്നില്ല .
ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക്
വേര്‍പാടുണ്ടാക്കുവാന്‍ കഴിയുന്നത് എന്തുകൊണ്ട് സിഹ്റിന്റെ ഒരു വിഭാഗമായിക്കൂടാ ?
എന്നു ചിലര്‍ വാദിക്കുകയാണെങ്കില്‍ അതും രണ്ടു കാരണങ്ങളാല്‍ തെറ്റാണെന്ന്
മനസ്സിലാക്കാം .
സിഹ്റിനെ കുറിച്ച് അവര്‍ രണ്ടുപേരും
കഠിനമായ മുന്നറിയിപ്പ് നല്‍കിയശേഷവും , സിഹ്റിന്റെ ഒരു വിഭാഗത്തെ
അഭ്യസിച്ചിരുന്നുവെങ്കില്‍ 'അതുകൊണ്ട്' എന്നവിടെ പറഞ്ഞിട്ടുണ്ടാവുകയില്ല . മാത്രമല്ല , സിഹ്റ് അഭ്യസിക്കുന്നത്
ഒരാളെ കാഫിറാക്കി തീര്‍ക്കുമെന്ന് ഈ വചനത്തില്‍ മൂന്നിടങ്ങളില്‍
പറയപ്പെട്ടിരിക്കുന്നു .
ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍
വേര്‍പാടുണ്ടാക്കുന്നത് പാപമായ പ്രവൃത്തിയാണെങ്കിലും അതൊരാളെ കാഫിറാക്കി
തീര്‍ക്കുന്ന കുറ്റമല്ല . നമ്മളും അങ്ങിനെ പറയുന്നില്ല . സിഹ്റ് ഉണ്ടെന്നു
വിശ്വസിക്കുന്നവരും അങ്ങിനെ പറയുന്നില്ല . അവര്‍ അഭ്യസിച്ചിട്ടുള്ള ഈ വിദ്യ ഒരാളെ
കാഫിറാക്കി തീര്‍ക്കുകയില്ലാ എങ്കില്‍ അത് സിഹ്റിന്റെ ഒരുവിഭാഗമായിരിക്കുവാന്‍
സാധ്യമല്ല എന്നകാര്യം തീര്‍ച്ചയാണ് .
അതായത് അവര്‍ മന്ത്രവാദം (സിഹ്റ്
)പഠിക്കുകയുണ്ടായില്ല . മന്ത്രവാദമല്ലാത്ത മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ഭാര്യയേയും
ഭര്‍ത്താവിനേയും എങ്ങിനെയാണ് വേര്‍പെടുത്തുവാന്‍ കഴിയുന്നത് എന്നതിനെ തന്നെയാണ്
പഠിച്ചിരുന്നത് . അതുപോലും പൂര്‍ണ്ണമായും വിജയം വരിക്കാവുന്ന ഒന്നല്ല .
അള്ളാഹുവിന്റെ അനുവാദം ഉണ്ടെങ്കിലല്ലാതെ അതിലൂടെ ആരെയും വേര്‍പിരിക്കുവാന്‍
കഴിയുകയില്ല എന്ന് ഈ വചനം പറയുന്നു .
ഈ വിധത്തില്‍ പരിഭാഷ ചെയ്യുമ്പോള്‍
അള്ളാഹുവിനെ നിഷേധിക്കുന്ന മഹാപാപം ഇവിടെ സംഭവിക്കുന്നില്ല . സിഹ്റ് എന്നത്
കാപട്യവും , തന്ത്രങ്ങളും നിറഞ്ഞതും , വിജയിക്കുവാന്‍ കഴിയാത്തതുമാണ് എന്നൊക്കെ
പറയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വിരുദ്ധമാവുന്നുമില്ല . അള്ളാഹുവിന്റെ
വിശദീകരണത്തില്‍ വൈരുദ്ധ്യമുണ്ട് എന്ന നിലയും ഉണ്ടാവുന്നില്ല .
മാത്രമല്ല , ഇതില്‍ അള്ളാഹു
പ്രയോഗിച്ചിട്ടുള്ള വാക്യഘടനയും ശ്രദ്ധിക്കേണ്ട കാര്യമാണ് .
ഭാര്യയേയും ഭര്‍ത്താവിനേയും എങ്ങിനെ
വേര്‍പിരിക്കുവാന്‍ കഴിയുമോ ആ ഒന്നിനെ അവര്‍ അഭ്യസിച്ചു എന്നാണു അറബിമൂലത്തില്‍
കാണുന്നത് .
ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍
വേര്പിരിവ് ഉണ്ടാക്കുന്ന സിഹ്റിനെ അവര്‍ പഠിക്കുകയുണ്ടായി എന്ന് പറയുന്നില്ല .
എന്തിലൂടെ വേര്‍പിരിക്കുവാന്‍ കഴിയുമോ ആ ഒന്നിനെ എന്ന വാക്യഘടന സിഹ്റല്ലാത്ത
മറ്റൊന്നിനെയാണ് സൂചിപ്പിക്കുന്നത് എന്നുതന്നെയാണ് വ്യക്തമാവുന്നത് .
സത്യത്തെ സത്യമായി ഗ്രഹിച്ച്
നേര്‍മാര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ! ആമീന്‍ ! .
അവലംബം ;
തമിഴിലില്‍ നിന്നും : P . ജൈനുല്‍
ആബിദീന്‍
No comments:
Post a Comment